6/27/10

malayalam

നമ്മള്‍ മലയാളികള്‍ മലയാള ഭാഷയെ സ്നേഹിക്കുന്നവരാന് പക്ഷെ............................

ഇവിടെ ഈ അറബിനാട്ടില്‍ ഞാന്‍ ഒരുപാട് രാജ്യക്കാരെ കണ്ടിട്ടുണ്ട്.
അറബികള്‍ അവര്‍ അറബിയില്‍  തന്നെ എഴുതുന്നു. അവരുടെ കുറിപ്പുകളില്‍ അക്കങ്ങളും അവര്‍ അറബിയിലാണ് എഴുതുന്നത്‌.
ബംഗാളികള്‍ (ബംഗ്ലാദേശ്) ബംഗാളി ഭാഷയില്‍ തന്നെയാണ് എഴുതാറുള്ളത്. അവരുടെ കണക്കു പുസ്തകത്തില്‍ കണക്കുകള്‍ എഴുതുന്നത്‌ ബംഗാളി അക്കത്തിലാണ് അതുപോലെ തന്നെ എല്ല നാട്ടുകാരും അവരുടെ ഭാഷയില്‍ അക്കങ്ങള്‍ എഴുതാറുണ്ട്. 


പക്ഷെ ഞാന്‍ അടക്കമുള്ള മലയാളികള്‍ മലയാളത്തില്‍ അക്കങ്ങള്‍ എഴുതുന്നത് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. മലയാള ഭാഷക്ക് വേണ്ടി ഘോരഘോരം പ്രസന്ഗിക്കുന്നവരും മലയാള അക്കത്തെ വിസ്മരിച്ചു എന്ന് തോന്നുന്നു. പണ്ട് മലയാളം ടീച്ചര്‍ പഠിപ്പിച്ചുതന്ന മലയാളം അക്കങ്ങള്‍ ന്യാനും എന്നെ മറന്നിരുന്നു.

ഇന്ന് യാദൃഷികമായി മലയാള അക്കങ്ങള്‍ ശ്രദ്ധയില്‍ പെട്ടപോഴാണ് എനിക്ക് തോന്നിയത് അവ എവിടെയെങ്കിലും എഴുതി വെക്കണം എന്ന്.


****************************

1 ---  ൧

2 ---  ൨

3 ---  ൩

4 ---  ൪

5 ---  ൫

6 ---  ൬

7 ---  ൭

8 ---  ൮

9 ---  ൯

0 ---  ൦
****************************

6/17/10

ozhukk

ഒരു കനത്ത മഴ പെയ്യണം, മനസിന്‍റെ വിശാലമായ  കാശത്ത് ഇരുണ്ടു കൂടിയ കാര്‍മേഘങ്ങള്‍ പെയ്തോഴിന്ച്ചേ മതിയാകു.
താഴേക്ക്‌ പതിക്കുന്ന ഓരോ മഴത്തുള്ളിയും എന്‍റെ മനസിനെ പോള്ളിക്കണം. നീറുന്ന ഓര്‍മ്മകള്‍ പെയ്തിറങ്ങുമ്പോള്‍ ഉള്ള വേദനയുടെ ലഹരിയില്‍ ഞാന്‍ കിടക്കും. ആ കിടപ്പില്‍ എന്‍റെ മനസ് മഴക്കാടുകളുടെ  ഉള്ളരകളിലെക്ക് പറക്കുകയായിരിക്കും അവിടെ കാടിന്‍റെ ഭയാനകമായ ഇരുളില്‍ ഞാന്‍ എന്തിനോ വേണ്ടി തിരയും. ഒടുവില്‍ അത് ലഭിക്കാതെ ഞാന്‍ തളര്‍ന്നു വീഴും. എല്ലാ ക്ഷീണവും തീരുന്നത് വരെ ഞാന്‍ ആ കിടപ്പ് കിടക്കും. പിന്നീടെഴുനെല്‍ക്കുമ്പോള്‍ എനിക്ക് ലഭിക്കുക ഏറ്റവും കൂടുതല്‍ സമാധാനമുള്ള നിമിഷങ്ങള്‍ ആയിരിക്കും.

തലയ്ക്കു മുകളില്‍ ഇരുണ്ടു കൂടിയ മേഘങ്ങള്‍ പെയ്യുമ്പോള്‍ ഇടവഴികളിലൂടെ കല്ലും മണ്ണും കുതിയോലിക്കണം. ആ വെള്ള പാച്ചിലില്‍ മനസിന്‍റെ ഇരുലടന്ച്ച ഊടുവഴികളിലൂടെ എല്ലാ ദുക്കവും അറബിക്കടലിന്റെ വിതൂരതയിലേക്ക് ഒഴുകി പോകും. എനിക്കൊരിക്കലും കാണാനാകാത്ത ഒര്മിചെടുക്കനാകാതത്ര ദൂരങ്ങളിലേക്ക് നീങ്ങും. വര്‍ഷങ്ങള്‍ കൊണ്ട് പടര്‍ന്നു പന്ധലിച്ച സംഗടതിന്റെയും നിരാശയുടെയും പടുമരങ്ങള്‍ കടപുഴകി വീഴും. കനത്തു പെയ്യുന്ന മഴക്കൊടുവില്‍ ആകാശം ശാന്തമാകും. ആ മഴക്ക ശേഷം ലഭിക്കുന്ന ശാന്തത, ഇലകളില്‍ തങ്ങിനില്‍ക്കുന്ന അവസാനതുള്ളി വെള്ളവും ഉത്തി വീഴുന്നത് കാണുമ്പോള്‍ ഉള്ള സന്തോഷം, ശാന്തമായ അന്തരീക്ഷത്തിലെ സമാദാനം അതിനായി ഞാന്‍ കൊദിക്കുന്നു. 

ഒരിക്കല്‍ പെയ്തോഴിന്ച്ചതാണ് എന്‍റെ മനസിലെ കറുത്ത മേഘങ്ങള്‍. അന്ന് ഒരു സാധാരണ ദിവസമായിരുന്നു. ആ രാത്രിയുടെ ഏതോ യാമത്തില്‍  ഞാന്‍ ഉണര്‍ന്നു. പുലരാന്‍ അതികസമയമില്ലെന്നു തോന്നുന്നു. പെട്ടെന്നായിരുന്നു മഴവന്നത്. കുത്തിയൊലിച്ചു വന്ന മഴവെള്ളം കണ്ണുനീര്‍ തുള്ളികളായി വേഷം മാറിയപ്പോള്‍ അതിനെ നിയന്ത്രിക്കാന്‍ എനിക്ക് കഴിയാതെ വന്നു. എന്നെത്തന്നെ എനിക്ക് കയവിട്ടുപോകുമെന്ന് തോന്നിയ എന്‍റെ ആദ്യ അനുഭവം ആയിരുന്നു അത്. എന്‍റെ കണ്ണുകള്‍ കണ്ണുനീര്‍ പൊഴിക്കുന്നത് എന്തിനായിരുന്നുവെന്ന് അന്നെനിക്കരിയില്ലയിരുന്നു. പക്ഷെ ഇന്നെനിക്കു തോന്നുന്നു മനസ്സില്‍ കെട്ടികിടക്കുന്ന വേദനകളെ ഒഴുക്കികലയാനുള്ള മനസിന്‍റെ സൂത്രപ്പണി ആയിരുന്നു അതെന്ന്. 

ഒരിക്കല്‍ കൂടി മഴ വന്നിരുന്നെങ്ങിലെന്നു ഞാന്‍ വെറുതെ ആശിച്ചുപോകുന്നു. എത്ര പെട്ടന്നാണ് കാര്‍മേഘങ്ങള്‍ ഇരുണ്ടു കൂടുന്നത് അതൊന്നു പെയ്തോഴിഞ്ചിരുന്നെങ്ങിലെന്നു ആഗ്രഹിക്കുംബോളും മനസ്സില്‍ വല്ലാത്തൊരു ഭയം തങ്ങി നില്‍ക്കുന്നു. അനുവാദം ചോദിക്കാതെ കടന്നു വരുന്ന മഴ ഒരു പെമാരിയയാല്‍ അല്ലങ്കില്‍  ഒരു കൊടുങ്കാറ്റിനു വഴിമാറികൊടുതാല്‍? ഞാന്‍ ന്യാനെല്ലതായി തീരും. അങ്ങനെ സംഭവിക്കാതിരിക്കട്ടെ.

ജനനത്തിനും മരണത്തിനും ഇടക്കുള്ള ന്യനിന്മേല്‍കളിയില്‍ താണ്ടേണ്ട ദൂരങ്ങള്‍ അനവതിയാണ്. അടിയൊഴുക്കുള്ള പുഴകളും, കല്ലും മുള്ളും നിരന്ച്ച കുന്നുകളും താണ്ടണം. ദുര്‍ഘടമായ ഒരുപാട് വഴികളും അങ്ങനെ ഒരുപാടു കടന്ബകള്‍.

എന്നെ ഇതുവരെ എത്തിച്ച മാതാപിതാക്കള്‍ക്കും സഹോതരങ്ങള്‍ക്കും സുഹ്ര്തുക്കള്‍ക്കും ഗുരുക്കന്മാര്‍ക്കും പിന്നെ കല്ലിനും മുള്ളിനും മണ്ണിനും വിന്നിനും സകല ജീവജാലങ്ങള്‍ക്കും സര്‍വോപരി എന്‍റെ തമ്പുരാനും നന്ദി.

6/8/10

ഭ്രമം

ഒരിക്കല്‍ അവളെന്നെ വിളിച്ചു,

"എന്‍റെ ഹൃതയമേ................"

പിന്നീടൊരിക്കല്‍ അവള്‍ പറഞ്ചു. ന്യനവള്‍ക്ക് എല്ലാമാനെന്നു, അവളുടെ പ്രണയം മുഴുവന്‍ എനിക്കാണെന്ന്
ഒരു പ്രണയം പൂവിട്ടു. സുന്തരമായ പ്രണയത്തിന്‍റെ ലോകത്ത് അതങ്ങനെ വന്‍ മരമായി പന്തലിച്ചു നിന്നു. മധുരമുള്ള വാക്കുകളുടെയും സുന്തരമായ സ്വപ്നങ്ങളുടെയും നീണ്ട കാലത്തിനു ശേഷം അവളെന്നോട് പറഞ്ചു,
"ന്യനവള്‍ക്ക് ആരുമല്ലെന്ന്"
"എന്നോട് പ്രണയമില്ലെന്ന്"


കവിയുടെ വരികളെ ഞാന്‍ ഓര്‍ത്തുപോവുകയാണ്‌,
"ഭ്രമമാണ് പ്രണയം വെറും ഭ്രമം
വാക്കിന്‍റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്പടിക സൌധം"
....................................................

നിഴലേ നിന്നോട്

ഞാന്‍ അവിടെ ഇരിക്കുബോള്‍ അവനും എന്‍റെ കൂടെയുണ്ട്, എന്‍റെ ആത്മ സുഹൃത്ത്.

എന്നിലേക്ക് വീശുന്ന കുളിര്‍ കാറ്റ് എന്നെ തഴുകി കൊണ്ട്  തിരിച്ചു പോകും, എന്‍റെ മനസിലെ സുന്തര സ്വപ്നങ്ങളും മോഹങ്ങളും എന്‍റെ ഓര്‍മയില്‍ നിന്ന് മാഞ്ചുപോകും, കുടുംബക്കാര്‍, അവരെന്നെ പിരിഞ്ച് പോകും, അതനിവാര്യമാണ്. പകല്‍ രാത്രിയോട്‌ വിടപറയുന്നു രാത്രി പകലിനോടും. അതുപോലെ ഞാന്‍ അവരോടും അവരെന്നോടും വിടപറയും. ന്യാനുമായി അടുക്കുന്ന സുഹൃത്തുക്കള്‍ ഒരിക്കല്‍ എന്നെ പിരിയും. എന്നാല്‍ എന്ത് തന്നെ സംഭവിച്ചാലും അവനെന്നെ പിരിയില്ല. 

ഓര്‍മവെച്ച കാലം മുതല്‍ അവനെന്‍റെ കൂടെയുണ്ട്, തിവസത്തില്‍ ഒരുപാട് തവണ, അല്ല എല്ലായ്പ്പോഴും ന്യനവനെ കാണും. എങ്കിലും അവനെ കന്നനമെങ്കില്‍ അല്പമെങ്കിലും പ്രകാശം വേണം രാത്രിയില്‍ അവനെ കാണാന്‍ കഴിയില്ല, കാരണം രാത്രിക്ക് അവന്റെ നിറമാണ്ണ്‍. അവന്‍ ഇരുട്ടില്‍ മറയും. എന്നാലും അവന്‍ ഇപ്പോഴും എന്‍റെ കൂടെയുണ്ട്.

നിലാവുള്ള രാത്രിയില്‍ ആകാശത് വാരിയിട്ട  നക്ഷത്രങ്ങളെ മാത്രം  നോക്കി കിടക്കുമ്പോഴും അവനെന്‍റെ അടുത്തുണ്ടാവും. ഞാന്‍ പല പല നിറങ്ങളുള്ള വസ്ത്രം ധരിക്കുമ്പോഴും അവനു അവന്റെ കറുത്ത ഉടുപ് മാത്രം അവനതു മാറ്റാറില്ല അവനതു ഇഷ്ട്ടവുമല്ല. ന്യനവനോട് ഒരുപാട് സംസാരിക്കും പക്ഷെ അവന്‍ മറുപടി ഒന്നും പറയാറില്ല. ഞാന്‍ കിടക്കുമ്പോള്‍ അവന്‍ എന്‍റെ ശരീരത്തോട് ചേര്‍ന്ന് കിടക്കും. അവനു കണ്ണുകളില്ല, കയ്കലുകളും  തലയുമുന്റ്റ്  എന്നിട്ടും മുഖമില്ല. എന്‍റെ ആത്മസുഹൃത്തിനു മിഖമില്ല അതിലെനിക്ക് തെല്ലും ദുഖമില്ല.

ഒരിക്കലും അവനു എന്നെ പിരിഞ്ച് പോകാനാകില്ല, ന്യനില്ലാതെ അവനു നിലനില്‍പ്പില്ല അതാണ്‌ ന്യാനും അവനും തമ്മിലുള്ള ബന്ധം. അത് ഒരുപാട് ജന്മങ്ങള്‍ക്ക് മുബുള്ള ബന്ധമാണ് എന്‍റെ സ്വകാര്യങ്ങള്‍ അവനോടു ഞാന്‍ പറയും. അവന്‍റെ മറുപടി ഉപദേശം എല്ലാം ഞാന്‍ പ്രദീക്ഷിക്കും പക്ഷെ അവന്‍ ഒന്നും പറയാറില്ല. സ്നേഹിക്കാന്‍ മാത്രമറിയാവുന്ന എന്‍റെ മനസിനെ കുറിച്ചും അവനറിയാം. മനസിലെ സ്വപ്നങ്ങളും മോഹങ്ങളും ഞാന്‍ അവനെ അറീക്കും കാരണം യേത് നിമിഷവും എന്‍റെ കൂടെയുള്ള കൂട്ടുകാരന്‍ അവനാണല്ലോ. എഴുതാന്‍ കൊതിക്കുന്ന എന്‍റെ തൂലികയെ കുറിച്ച ഒരുപാടു പറയാറുണ്ട്. എന്‍റെ സുന്തരിയായ കാമിനിയെ കുറിച്ച് പോലും ഞാന്‍ പറഞ്ചു. എന്‍റെ ഹൃതയത്തില്‍ അവള്‍ക്കായ്‌ കരുതിവെച്ചതെല്ലാം അവനറിയാം. ഇന്നും എനിക്കവനോട് ഒരുപാടു പറയാനുണ്ട്.

അവന്‍ മറുപടിയൊന്നും പരയില്ലയിരിക്കും, എങ്കിലും ചോദിക്കട്ടെ. എനിക്ക് ചോദിക്കാനുള്ളതെല്ലാം അവനെ കുറിച്ചാണ്. എനിക്കൊരു മനസുണ്ട്, സുന്തരമായ സ്വപ്‌നങ്ങള്‍ കാണുന്ന മനസ്സ്, മാനതോളം വലുപ്പമുള്ള മോഹകൊട്ടാരങ്ങള്‍ കെട്ടുന്ന മനസ്സ്, ഒരുപാട് യാത്ര പോകുന്ന മനസ്സ് .
അതുപോലൊരു മനസ്സ് നിനക്കുണ്ടോ?
സ്വപ്നങ്ങളുണ്ടോ?
നിന്നില്‍ ജീവനുണ്ടോ?
നീയും ചലിക്കുന്നു വലുതാകുന്നു ചെറുതാകുന്നു ഇത് നിന്‍റെ ജീവന്‍റെ തെളിവാണോ?
നിനക്ക് മരണമുണ്ടോ?
മരണ ശേഷം എന്‍റെ ജീവന്‍റെ നിഴലായ് നീയും വരുമോ?
 ................................................................................

6/7/10

എന്‍റെ ചെമ്പകം

മനസിലെ മലരിനെ തൊട്ടു വിരിയിച്ച പ്രണയം നല്‍കിയ കൂട്ടുകാരീ...

സുന്തരമായൊരു സ്വപ്നതിനപ്പുറം ണീയെന്ന യഥാര്ത്യമുണ്ടോ....?

മനസിന്‍റെ കടലാസില്‍ കാമുകി പെണ്ണ് നീ പ്രണയം നിനക്കെന്നു കുറിച്ചു

മലരിന്റെ മണമുള്ള മധുവിന്‍റെ കിനിവുള്ള വരികളിലന്നു നീ കുറിച്ചു

ജീവന്‍റെ ജീവനാന്‍ എന്ന് നാഥന്‍ ജീവന്‍റെ ജീവനാന്‍ എന്ന് .

ചെമ്പക മലരിന്റെ ഇതലുകലോരോന്നും എനിക്കായ് മൂളിയ കവിതയിലും

നീ തന്ന പനിനീര്‍ പൂക്കളിതോരോന്നും പറഞ്ചു തീരാത്ത കഥകളിലും

പൌര്‍ണമി ചന്ദ്രനായി പാതിരാസൂര്യനായി തിളങ്ങും നീയിനിയുണ്ടോ...?

നിശയുടെ മടിത്തട്ടില്‍ ഉറങ്ങുംബോലെന്റെ ആയിരം ചിറകുള്ള സ്വപ്നത്തിലും

നിദ്രയെ പുല്കാതെ കരയുന്ന മനസിന്‍റെ രാത്രിതന്‍ ഏകാന്ത യാമത്തിലും

ഇനിയുമുണ്ടോ നിന്റെ പുഞ്ചിരികള്‍

നഷ്ട്ട സ്വപ്നത്തിന്റെ നോവുന്ന മനസുമായ് പാടാം ഒരു വരി ഗസല്‍ ഞാന്‍

നിനക്കായ്‌ പാടാം ഒരു വരി ഗസല്‍ ഞാന്‍ .

"നന്ദി പ്രിയ സഖി നന്ദി

എനിക്കു നീ തന്നതിനെല്ലമെന്‍ നന്ദി

പ്രിയ സഖി നിനക്കെന്‍ നന്ദി"